ബെംഗളൂരു: ലവ് ജിഹാദിന് ഇരയായി കൊലപ്പെട്ട നേഹ ഹിരേമത്തിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറാണ് നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത്.
#WATCH | Hubballi | BJP National President JP Nadda visits the residence of Congress Councillor of Hubballi-Dharwad Municipal Corporation, Niranjan Hiremath. Hiremath’s daughter was murdered in her college premises. pic.twitter.com/OVq3njI9r0
— ANI (@ANI) April 21, 2024
ഇന്ന് വൈകുന്നേരത്തൊടെയാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ നേഹയുടെ വീട്ടിലെത്തിയത്. നേഹയുടെ മരണം കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയതിനിടെയാണ് സന്ദർശനം. പ്രതികളെ പിടികൂടുന്നതിൽ പൊലീസിൻ്റ ഭാഗത്ത് നിന്ന് മനപൂർവ്വം വീഴ്ച ഉണ്ടായതായി പിതാവ് ആരോപിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ഇതിനിടെയിലാണ് ജെപി നദ്ദയുടെ സന്ദർശനം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു നദ്ദ.
കർണാടകയിലെ ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്ന നേഹാ ഹിരേമത്ത് കഴിഞ്ഞ ഏപ്രിൽ 18-നാണ് ക്യാമ്പസിനുള്ളിൽ കുത്തേറ്റു മരിച്ചത്. ഇതേ കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. കത്തിയുമായി ക്യാമ്പസിലെത്തിയ പ്രതി നേഹയുടെ കഴുത്തിൽ ആറ് തവണയാണ് കുത്തിയത്.
നേഹയെ മർദ്ദിച്ച് തള്ളിയിട്ട ശേഷം കഴുത്തിൽ തുടരെ തുടരെ കുത്തുകയായിരുന്നു. മുഖം മറച്ചായിരുന്നു ഫയാസിന്റെ അതിക്രമം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ക്യാമ്പസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിക്കാനുള്ള പ്രതിയുടെ ശ്രമം നേഹ ചെറുത്തതോടെയാണ് കൊല നടത്തിയത്.