ഇന്ന് എലിമിനേറ്ററിൽ മുഖാമുഖം വരുന്ന രാജസ്ഥാനും ബെംഗളൂരുവിനും ഒരു സാമ്യമുണ്ട്. രാജസ്ഥാൻ മേയ് തുടങ്ങിയ ശേഷം ഒരു മത്സരം പോലും ജയിച്ചിട്ടില്ലെങ്കിൽ ബെംഗളൂരു മേയിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന ബോധ്യത്തോടെയാണ് ആർ.സി.ബിയുടെ പോയ വിജയങ്ങളെല്ലാം. പതിവു പോയ നോക്കൗട്ട് സ്റ്റേജിൽ കലം ഉടയ്‌ക്കുമോ എന്ന ഭയം അവരുടെ ആരാധകർക്കുമുണ്ട്. അതേസമയം മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാൽ പോയിൻ്റ് ടേബിളിൽ മുന്നിലുള്ള രാജസ്ഥാൻ മുന്നേറും.
തുടർച്ചയായി ആറു മത്സരങ്ങളിൽ പരാജയം രുചിക്കാത്ത ആർ.സി.ബി ടീമെന്ന നിലയിൽ വളരെധികം മുന്നോട്ട് പോയിരിക്കുന്നു. ആദ്യഘട്ടത്തിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ബൗളർമാർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. മറുവശത്ത രാജസ്ഥാനെ സംബന്ധിച്ച് രണ്ടാം ഘട്ടം ഏറെ പ്രയാസമായിരന്നു.
ട്രെൻഡ് ബോൾട്ട് ഒഴികെ ആർക്കും സ്ഥിരതയില്ല. ജോസ് ബാട്ലറുടെ മടക്കവും ജയ്സ്വാളിന്റെ ഫോമും രാജസ്ഥാന് വെല്ലുവിളിയാണ്. എന്നാൽ ആർസിബിയിൽ വിരാടും കാർത്തിക്കും ഫാഫ് ഡുപ്ലെയിസും തകർത്തടിക്കുന്നുണ്ട് എന്നാൽ ഗ്ലെൻ മാക്സ്വെല്ലിൽ പ്രകടനമാണ് അവരെ അലട്ടുന്നത്. ഹെറ്റ്മെയറുടെ പരിക്കും വിദേശ താരങ്ങളുടെ പ്രകടനും രാജസ്ഥാന് വെല്ലുവിളിയാകുമ്പോൾ ആശ്വാസം പകരുന്നത് ക്യാപ്റ്റൻ സഞ്ജുവും റിയാൻ പരാഗുമാണ്.