ബംഗ്ലാദേശ് എംപി അൻവറുൾ അസിം അനാറിന്റെ കൊലപാതകത്തിൽ പ്രതികളുടെ വീഡിയോ പുറത്തുവന്നു. കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന എംപിയുടെ മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ കൊണ്ടുപോയെന്നാണ് സംശയം. തിരിച്ചറിയാതിരിക്കാനാണ് മൃതദേഹം തൊലിയുരിച്ച് ചെറു കഷ്ണങ്ങളാക്കിയതെന്നാണ് പൊലീസ് നിഗമനം
മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് അനാറും സുഹൃത്തുക്കളും അപ്പാർട്ട്മെന്റിന് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയുള്ള ദൃശ്യങ്ങളിൽ രണ്ടുപേർ നടന്നു പോകുന്നതിനിടെ ഒരാൾ വലിയാെരു ട്രോളി സ്യൂട്ട്കേസ് തള്ളിക്കൊണ്ടുപോകുന്നതും മറ്റൊരാൾ നിരവധി പ്ലാസ്റ്റിക് കവറുകൾ കൈയിൽ കൊണ്ടുപോകുന്നതും കാണാം. ഇവർ ലിഫ്റ്റിലേക്ക് കയറി പോകുന്നതാണ് വീഡിയോയിൽ.
അനാറിന്റെ സുഹൃത്തിന്റെ അഞ്ചു കോടിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവതിയടങ്ങുന്ന സംഘം എംപിയെ ഹണിട്രാപ്പിൽപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. കൊലപാതകത്തിൽ ബംഗാൾ സിഐഡി സംഘം ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ഒരു ഒരു ബംഗ്ലാദേശി പൗരനെ പിടികൂടിയിരുന്നു. ഇയാൾക്ക് കൊലയിൽ നേരിട്ട് ബന്ധമുണ്ട്. എംപിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയത് ഈ കശാപ്പുക്കാരനെന്നാണ് നിഗമനം.
VIDEO | Police recover CCTV visuals from the apartment in #Kolkata where #Bangladesh MP Anwarul Azim Anar was last seen with his friend.
The initial probe into the “murder” of Bangladesh MP Anwarul Azim Anar revealed that one of his friends had paid around Rs 5 crore to kill the… pic.twitter.com/Dnix44WHLf
— Press Trust of India (@PTI_News) May 24, 2024
“>