480 ചതുരശ്ര അടിയുള്ള കുളിമുറികൾ; 7,266 ചതുരശ്ര മീറ്ററുള്ള മീറ്റിംഗ് ഹാളുകൾ; 2 ലക്ഷത്തിന്റെ നിലവിളക്ക്; ജഗന്റെ റുഷിക്കൊണ്ട ഹിൽ പാലസ് വിവാദമാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

480 ചതുരശ്ര അടിയുള്ള കുളിമുറികൾ; 7,266 ചതുരശ്ര മീറ്ററുള്ള മീറ്റിംഗ് ഹാളുകൾ; 2 ലക്ഷത്തിന്റെ നിലവിളക്ക്; ജഗന്റെ റുഷിക്കൊണ്ട ഹിൽ പാലസ് വിവാദമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 07:24 am IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം:ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണത്തിലെ മനോഹരമായ ബീച്ചിന് മുന്നിലുള്ള റുഷിക്കൊണ്ട കുന്നുകളിൽ നിർമ്മിച്ച ഗംഭീരമായ ആഡംബര റിസോർട്ട് വിവാദമാകുന്നു. സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് മുതൽ, തെലുങ്ക് രാഷ്‌ട്രീയം ഇതിന്റെ ചുറ്റും കറങ്ങുകയാണ്. വിനോദസഞ്ചാര പദ്ധതിയെന്ന വ്യാജേന നിർമ്മിച്ച ഈ റിസോർട്ട് ജഗന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് ടിഡിപി നേരത്തെ തന്നെ ആരോപിച്ചിട്ടുണ്ട്.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ടിഡിപിയുടെ വിജയത്തെത്തുടർന്ന് ഈ റിസോർട്ടിന്റെ നിർമ്മാണവും അതിനു പിന്നിൽ നടന്ന അഴിമതിയും ഒന്നൊന്നായി പുറത്തു വരികയാണ്. കഴിഞ്ഞ ദിവസം ടിഡിപി എംഎൽഎ ഗന്ത ശ്രീനിവാസ റാവുവും അദ്ദേഹത്തിന്റെ അനുയായികളും സ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തുകയും തുടർന്ന് മാദ്ധ്യമങ്ങൾ ഈ ഹിൽ പാലസിന്റെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഹിൽപാലസിന്റെ വിവിധ വീഡിയോകൾ തെലുങ്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

2021 അവസാന മാസങ്ങളിലാണ് ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (എപിടിഡിസി) കീഴിലുള്ള റുഷിക്കൊണ്ട കുന്നിൽ റിസോർട്ട് നിർമ്മിച്ച് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് വൈഎസ്ആർസിപി സർക്കാർ പ്രഖ്യാപിച്ചത്. മല ഇടിച്ച് ഏതാണ്ട് 9.88 ഏക്കർ പ്രദേശം റിസോർട്ടിനായി രൂപമാറ്റം വരുത്തി .ഔദ്യോഗിക രേഖകൾ പ്രകാരം ഈ പ്രദേശം ബ്ലോക്കുകളാക്കി വിഭജിച്ച് 460 കോടി രൂപ ചെലവിൽ കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നു. 2022 ഫെബ്രുവരിയിൽ മുൻ ടൂറിസം മന്ത്രി ആർ.കെ.റോജ പദ്ധതി ഉദ്ഘാടനം ചെയ്തു.

എന്നാൽ ടൂറിസം പദ്ധതിയുടെ മറവിൽ ജഗൻമോഹൻ റെഡ്ഢിക്ക് വേണ്ടി ആഡംബര ബംഗ്ളാവ് പണിയുകയാണെന്നുള്ള ആരോപണം അന്ന് മുതൽ ഉണ്ടായിരുന്നു. പദ്ധതിയെക്കുറിച്ചുള്ള ഒരു വിവരങ്ങളും ജഗൻ സർക്കാർ പുറത്ത് വിടാതെയിരുന്നത് ഇതിലെ രഹസ്യാത്മകതയെക്കുറിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നതിനു കാരണമായി. കൊട്ടാരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വൈഎസ്ആർസിപി സർക്കാർ പാവപ്പെട്ടവർക്ക് നൽകിയ വീടുകളേക്കാൾ വലുതാണ് റുഷിക്കൊണ്ട റിസോർട്ടിലെ കുളിമുറികളെന്നുള്ള ആരോപണം സത്യമാകുന്ന അവസ്ഥയാണുള്ളത്.

വൈഎസ്ആർസിപി സർക്കാർ 91 കോടി രൂപ മുടക്കി പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഒടുവിൽ 95 കോടി രൂപ പൊളിക്കലിനും ഖനനത്തിനുമായി മാത്രം ചെലവഴിച്ചു, പിന്നീട് നിർമാണച്ചെലവ് 460 കോടിയായി ഉയർത്തി.കലിംഗ, ഗജപതി, വെങ്കി എന്നീ പേരുകളിൽ മൂന്നു ബ്ലോക്കുകളായിട്ടാണ് ഈ മലൈക്കോട്ടൈ നിർമ്മിച്ചിരിക്കുന്നത്.12 വളരെ വലിയ കിടപ്പുമുറികളും 1,41,433 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയും ഉള്ള റുഷിക്കൊണ്ട റിസോർട്ട് ആഡംബരത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ശാന്തമായ പരിസ്ഥിതിയുണ്ടായിരുന്ന റുഷിക്കൊണ്ട കുന്നുകൾ ചെങ്കുത്തായി കൊത്തിയെടുത്താണ് മൂന്ന് കൊട്ടാരങ്ങൾ നിർമ്മിച്ചത്. പദ്ധതിക്കായി വിഭാവനം ചെയ്ത 452 കോടി രൂപയിൽ 407 കോടി രൂപ ജഗൻ സർക്കാർ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. കുളിമുറികൾ 480 ചതുരശ്ര അടി വരെ വലുതായിരുന്നു. ടൂറിസം പ്രോത്സാഹനത്തിനായി എന്ന് പറഞ്ഞു നിർമ്മിച്ച കൊട്ടാരത്തിൽ 7,266 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മീറ്റിംഗ് ഹാളുകളുടെ ആവശ്യമെന്തെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

കലിംഗ ബ്ലോക്കിലെ ഒന്നാം നിലയിലെ മീറ്റിംഗ് ഹാളിൽ 2 ലക്ഷം രൂപ വിലയുള്ള നിലവിളക്ക് ഉണ്ടായിരുന്നു, വലിയ ഇടനാഴികൾ വിലകൂടിയ ഇറക്കുമതി ചെയ്ത മാർബിളും സമാനമായ നിലവിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.കലിംഗ ബ്ലോക്കിൽ ചുവരിൽ വളരെ വലിയ സ്‌ക്രീനുള്ള ഒരു ഹോം തിയേറ്ററും ഉണ്ടായിരുന്നു.

ഗജപതി, വെങ്കി ബ്ലോക്കുകളിലും ഇതേ സൗകര്യങ്ങളാണ് ഉള്ളത് . ഇൻ്റേണൽ ഡെക്കറേഷനായി 33 കോടിയും ലാൻഡ്സ്കേപ്പിംഗിനായി 50 കോടിയും സർക്കാർ ചെലവഴിച്ചു. കുളിമുറി ഉൾപ്പെടെ മുഴുവൻ സമുച്ചയത്തിലും സെൻട്രൽ എയർ കണ്ടീഷനിംഗ് സൗകര്യം ഉണ്ടായിരുന്നു. കടലിനഭിമുഖമായ ഡൈനിംഗ് ഹാൾ, എല്ലാ കിടപ്പുമുറികളിലും 12 കിടക്കകൾ, ബാത്ത്റൂമുകളിൽ സ്പാ സൗകര്യങ്ങൾ എന്നിവ പ്രത്യേക ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

നിർമാണച്ചെലവ് അതീവ രഹസ്യമായി സൂക്ഷിക്കുകയും ജഗന്റെ പാർട്ടിയായ വൈഎസ്ആർസിപിയെ പിന്തുണയ്‌ക്കുന്നവർക്ക് കരാർ നൽകുകയും ചെയ്തുവെന്ന് ടിഡിപി ആരോപിക്കുന്നു. റുഷിക്കൊണ്ടയിൽ 8 കോടി രൂപ വരെ വാർഷിക വരുമാനം ഉണ്ടാക്കിയിരുന്ന വിനോദസഞ്ചാരത്തിനുള്ള ഗ്രീൻ റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇവ ഈ കൊട്ടാരത്തിനായി പൊളിച്ചുമാറ്റിയതായി ടിഡിപി ആരോപിക്കുന്നു. തുടക്കത്തിൽ, സംസ്ഥാന സർക്കാർ ഇതിനെ സ്റ്റാർ ഹോട്ടൽ എന്നും പിന്നീട് “സിഎം ക്യാമ്പ് ഓഫീസ്” എന്നും പിന്നീട് ടൂറിസം പദ്ധതി എന്നും വിശേഷിപ്പിച്ചു. നിർമാണ പ്രവർത്തനങ്ങൾ മറച്ചുവയ്‌ക്കാൻ 20 അടി ഉയരമുള്ളബാരിക്കേഡുകൾ സ്ഥാപിച്ചു.

“റുഷിക്കൊണ്ട ഹിൽ പാലസ് ജഗൻ സർക്കാർ നടത്തിയ അഴിമതിയുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും . ഋഷികൊണ്ടയ്‌ക്ക് സമാനമായ നിരവധി കാര്യങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട് എന്നും പൊതുജനങ്ങൾക്കു മുന്നിൽ ഞങ്ങൾ എല്ലാം വെളിപ്പെടുത്തും എന്നും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് ഐടി മന്ത്രിയുമായ നാരാ ലോകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Tags: andhra pradeshjagan mohan reddyRushikonda Palace
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies