മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 10:53 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് സിബിഐ. സിബിഐ ജോയിന്റ് ഡയറക്ടർ വി.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടാണ് യുവതിയുടെ സോദേപൂരിലുള്ള വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ സമയമാണ് അന്വേഷണസംഘം വീട്ടിൽ ചെലവഴിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, മാതാപിതാക്കളുടെ മൊഴിയെടുത്തതായും ചന്ദ്രശേഖർ അറിയിച്ചു.

തങ്ങളുടെ കൈവശമുള്ള രേഖകൾ സിബിഐക്ക് കൈമാറിയതായും യുവതിയുടെ പിതാവ് പറഞ്ഞു. മകളുടെ മരണത്തിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ നന്ദി ഉണ്ടെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി. മകളുടെ ചിത്രങ്ങൾ മോശമായ രീതിയിൽ പങ്കുവയ്‌ക്കരുതെന്നും, പേര് പരാമർശിക്കുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

” എനിക്ക് എന്റെ മകളെ നഷ്ടമായി, പക്ഷേ പതിനായിരക്കണക്കിന് പെൺമക്കൾ ഇപ്പോൾ എന്നോടൊപ്പമുണ്ട്. മകളുടെ കൊലപാതകത്തിൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സംഭവമുണ്ടായ അന്ന് രാവിലെ 10.53ഓടെ മകൾ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ടിന്റെ ഫോൺ സന്ദേശം ലഭിച്ചു. ഞങ്ങൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ മാത്രമാണ് മകളുടെ മൃതദേഹം കാണാൻ സാധിച്ചത്. ഞങ്ങളെ അത് വളരെ അധികം സമ്മർദ്ദത്തിലാക്കി. ചിലർ അവളുടെ വാഹനം നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സംഭവത്തിന് പിന്നാലെ വീട്ടിൽ വന്നിരുന്നു. സഞ്ജയ് റോയിക്ക് സംഭവത്തിൽ പങ്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് അവർ പറഞ്ഞത്. സിബിഐ അന്വേഷണം വേണമെന്ന് മമത ബാനർജി തന്നെയാണ് പറഞ്ഞത്. അത് വേഗത്തിൽ സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ ആശുപത്രിയിലുള്ള പലർക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും” പിതാവ് വ്യക്തമാക്കി. രാജ്യത്തും വിദേശത്തുമായി നടക്കുന്ന പ്രതിഷേധങ്ങളെ തങ്ങൾ പൂർണമായും പിന്തുണയ്‌ക്കുമെന്നും യുവതിയുടെ അമ്മയും പറഞ്ഞു. എല്ലാവരേയും ഞങ്ങളുടെ സ്‌നേഹം അറിയിക്കുകയാണ്. അവരെ എല്ലാവരേയും സ്വന്തം മക്കളായി തന്നെ കാണുന്നുവെന്നും ഇവർ വ്യക്തമാക്കി.

 

 

Tags: Protestmamata banarjeeFEATURED2Kolkata rape-murder case
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies