കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയർ ‘ഐഎൻഎസ് മുംബൈ’ എത്തി. ഇന്ത്യൻ നാവികസേനയിലെ ഡൽഹി -ക്ലാസ് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളിൽ മൂന്നാമത്തേതാണ് ഐഎൻഎസ് മുംബൈ .മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയതാണ് ഈ കപ്പൽ
2024-ൽ ശ്രീലങ്കയിലേക്ക് എത്തുന്ന ഒരു ഇന്ത്യൻ നാവിക സേനയുടെ അല്ലെങ്കിൽ കോസ്റ്റ് ഗാർഡിന്റെ എട്ടാമത്തെ കപ്പലാണ് ഇത്. നേരത്തെ, ഐഎൻഎസ് കബ്ര , കരഞ്ച് , കമോർട്ട , ശൽകി ഐസിജിഎസ് സമർത് , അഭിനവ്, സചെത് എന്നിവ ശ്രീലങ്ക സന്ദർശിച്ചിരുന്നു.
മൂന്ന് ചൈനീസ് കപ്പലുകൾ ഇതേ തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ തിങ്കളാഴ്ചയാണ് (ഓഗസ്റ്റ് 26) ഇന്ത്യൻ നേവി ഡിസ്ട്രോയർ ഐഎൻഎസ് മുംബൈ കൊളംബോ തുറമുഖത്ത് ഡോക്ക് ചെയ്തത് . 163 മീറ്റർ നീളമുള്ള കപ്പലിൽ 410 ജീവനക്കാരാണുള്ളത്. നാവിക ആചാരപ്രകാരം ശ്രീലങ്കൻ നാവികസേന സ്വീകരണം നൽകി.
ഐഎൻഎസ് മുംബൈയുടെ ശ്രീലങ്കയിലെ ആദ്യ സന്ദർശനമാണിത്. ശ്രീലങ്കൻ വ്യോമസേനയുടെ ഡോർണിയർ സമുദ്ര നിരീക്ഷണ വിമാനത്തിന് ആവശ്യമായ സ്പെയറുകളും മറ്റ് ഉപകരണങ്ങളും ഇത് കൊണ്ടുവന്നിട്ടുണ്ട്. ഡോർണിയർ പട്രോളിംഗ് എയർക്രാഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിന് പൈലറ്റുമാരും സപ്പോർട്ട് സ്റ്റാഫും ആയ ശ്രീലങ്കൻ ഉദ്യോഗസ്ഥരെയും ഇന്ത്യ പരിശീലിപ്പിക്കുന്നുണ്ട്.
ഹീ ഫെയ്, വുജിഷാൻ, ഖിലിയാൻഷാൻ – എന്നീ മൂന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നേവി (പ്ലാൻ) കപ്പലുകൾ അതേ ദിവസം കൊളംബോയിലെ അതേ തുറമുഖത്ത് നങ്കൂരമിട്ടു.
ഹീ ഫെയ് എന്നത് 267 നാവികരെ ഉൾക്കൊള്ളുന്ന ഒരു ഡിസ്ട്രോയറാണ്, മറ്റ് രണ്ട് എണ്ണം , Wuzhishan, Qilianshan എന്നിവ ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്ക് കപ്പലുകളാണ്.
ശ്രീലങ്കൻ നാവികസേനയുമായി ചേർന്ന് യോഗ, ബീച്ച് ക്ലീനിംഗ്, കായിക പ്രവർത്തനങ്ങൾ തുടങ്ങി ഒന്നിലധികം സംയുക്ത പ്രവർത്തനങ്ങളിൽ ഐഎൻഎസ് മുംബൈ പങ്കെടുക്കും. ഓഗസ്റ്റ് 29 ന് തിരികെ പുറപ്പെടുമ്പോൾ ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി ഒരു പാസേജ് അഭ്യാസവും നടത്തും.















