മുസ്ലീം ഭീകരർ കാണ്ഡഹാർ വിമാനം ഹൈജാക്ക് ചെയ്ത വേളയിൽ താൻ ആശങ്കപ്പെട്ടത് ഇസ്ലാമിനെ കുറിച്ചായിരുന്നുവെന്ന് നടൻ നസറുദീൻ ഷാ . രാജ്യം മുഴുവൻ വിമാനത്തിലുണ്ടായിരുന്ന 174 പേർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സമയത്താണ് താൻ ‘ഇസ്ലാമിനെ’ കുറിച്ച് മാത്രമാണ് ആശങ്കപ്പെട്ടതെന്ന് നസറുദ്ദീൻ ഷാ പറഞ്ഞത്.
“അന്ന് എനിക്ക് 50 വയസ്സായിരുന്നു. ആ സംഭവം ഇസ്ലാമോഫോബിയയുടെ ഒരു തരംഗത്തിന് കാരണമാകുമെന്നതിനാൽ ഞാൻ വളരെ ആശങ്കാകുലനായിരുന്നു. ഭാഗ്യവശാൽ അത് സംഭവിച്ചില്ല, പക്ഷേ ആ അവസ്ഥയെക്കുറിച്ച് ഞാൻ വളരെ ആശങ്കാകുലനായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. അത് എവിടേക്ക് നയിക്കുമെന്ന് ആശ്ചര്യപ്പെട്ടു.”എന്നാണ് നസറുദ്ദീൻ ഷാ പറഞ്ഞത് .
അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘IC-814 – ദി കാണ്ഡഹാർ ഹൈജാക്ക്’ വെബ് സീരീസ് വിവാദമായിരുന്നു . തുടർന്ന് നിർമ്മാതാവും സംവിധായകനും അഭിനേതാക്കളും പത്രസമ്മേളനം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിരുന്നു. ഇതിലാണ് നസീറുദ്ദീൻ ഷായുടെ പ്രസ്താവന.
“പ്രശ്നം അവസാനിച്ചപ്പോൾ , ഞാൻ അസ്വസ്ഥനായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് എനിക്കറിയില്ല, പക്ഷേ യാത്രക്കാരും പൈലറ്റും ഒരു പ്രയാസകരമായ സമയത്തിലൂടെ കടന്നുപോയതായി എനിക്ക് തോന്നി.“ എന്നും നസറുദ്ദീൻ ഷാ പറഞ്ഞു .
അതേസമയം ഈ പ്രസ്താവന പുറത്ത് വന്നതോടെ ഇസ്ലാം ഭീകരരുടെ പേരുകൾ ബോധപൂർവ്വം വെബ് സീരീസിൽ നിന്ന് ഒഴിവാക്കിയതാണെന്ന ആരോപണം ശക്തമാകുകയാണ്.















