വയനാട്: കേരളത്തിന്റെ ആകെ നോമ്പരമായി മാറിയ ശ്രുതിക്ക് വീടൊരുങ്ങുന്നു. വയനാട് പൊന്നാടയിൽ നിർമിക്കുന്ന വീടിന്റെ തറക്കലിടൽ കർമ്മം ടി. സിദ്ദീഖ് എംഎൽഎ നിർവഹിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ആയതിനാൽ ആംബുലൻസിലാണ് ശ്രുതി ചടങ്ങിന് എത്തിയത്. ആബുലൻസിൽ ഇരുന്നു കൊണ്ട് തന്നെ ശ്രുതി എല്ലാം കാണുകയും ചെയ്തു.
ബീന എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് തൃശൂർ , ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുക. 35 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് വീട് വെച്ചു നല്‍കുമെന്നതായിരുന്നു വാഗ്ദാനം ലഭിച്ചത്. വ്യവസായി ബോബി ചെമ്മണ്ണൂർ വീട് വെക്കാനായി 10 ലക്ഷം രൂപ ശ്രുതിക്ക് കൈമാറിയിരുന്നു.
വയനാട് ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള ഉറ്റവരെ നഷ്ടമായത്. ആഴ്ചകൾക്ക് മുമ്പ് നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജിൻസനും വിടപറഞ്ഞു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്.















