ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള തർക്കത്തിന് പിന്നാലെ വീഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി. അമേരിക്കയുടെ പിന്തുണയ്‌ക്കും സഹായത്തിനും നന്ദിയെന്നാണ് സെലൻസ്കി സന്ദേശത്തിൽ പറയുന്നത്. അമേരിക്കയുടെ പ്രാധാന്യം താൻ മനസിലാക്കുന്നുവെന്നും റഷ്യ- യുക്രെയിൻ യുദ്ധത്തെ കുറിച്ചുള്ള ഒരു പ്രധാന ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം സെലൻസ്കി പറഞ്ഞു.
“അമേരിക്കയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച എല്ലാ പിന്തുണയ്‌ക്കും യുക്രെയ്ൻ നന്ദിയുള്ളവരാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിച്ചതിനുള്ള നന്ദിയാണിത്. യുക്രെയ്‌നിനും നമ്മുടെ ജനങ്ങൾക്കും സൈനികർക്കും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. യൂറോപ്പിന്റെ സഹകരണത്തിന് ശക്തമായ അടിത്തറ പാകാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. സമാധാനമാണ് എല്ലാവർക്കും വേണ്ടതെന്നും” സെലൻസ്കി പറഞ്ഞു.
As a result of these days, we see clear support from Europe. Even more unity, even more willingness to cooperate.
Everyone is united on the main issue – for peace to be real, we need real security guarantees. And this is the position of all of Europe – the entire continent. The… pic.twitter.com/inGxdO8jQz
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) March 3, 2025
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറാണ് സുരക്ഷാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കാനഡ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ഇറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിൽ എത്തിയ ശേഷമുള്ള സെലൻസ്കിയുടെ ആദ്യ കൂടിക്കാഴ്ചയിലാണ് തർക്കങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വാഷിംഗ്ടണിലെ ഓവൽ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും റഷ്യയുമായി സമാധാന കരാറിനെക്കുറിച്ച് ചർച്ച ചെയ്യാനുമായി ചേർന്ന യോഗത്തിലാണ് ഇരുനേതാക്കളും പരസ്യമായി ഏറ്റുമുട്ടിയത്.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായും സെലൻസ്കി വാക്കുതർക്കമുണ്ടായി. ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളെ കാണാതെ വാഹനത്തിൽ കയറിപോകുന്ന സെലൻസ്കിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.















