ധാക്ക: വധശിക്ഷയ്‌ക്ക് പിന്നാലെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്ന് അഴിമതി കേസുകളിലായാണ് 21 വർഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
ധാക്കയിലെ പുർബച്ചൽ പ്രദേശത്ത് സർക്കാരിന്റെ പ്ലോട്ടുകൾ നിയമവിരുദ്ധമായി അനുവദിച്ചുവെന്നാരോപിച്ചാണ് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) ഷെയ്ഖ് ഹസീനയ്‌ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആറ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശേഷിക്കുന്ന മൂന്ന് കേസുകളിൽ ഡിസംബർ ഒന്നിന് വിധി പ്രഖ്യാപിക്കും.
ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസീദ് ജോയിക്കും മകൾ സൈമ വസീദിനും അഞ്ച് വർഷം വീതം തടവും പിഴയും വിധിച്ചിട്ടുണ്ട്.















