മലപ്പുറം: ഹത്രാസ് യുഎപി എ കേസ് പ്രതിയും പിഎഫ്ഐ നേതാവുമായ സിദ്ദിഖ് കാപ്പന്റെ ഭാര്യ തദ്ദേശ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിൽ നിന്നാണ് റൈഹാന കാപ്പൻ മത്സരിക്കുന്നത്. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഇവർ രംഗത്തിറങ്ങുന്നത്. വാരിക്കോരി പിന്തുണയുമായി എൽഡിഎഫും ഒപ്പമുണ്ട്.
ഹത്രാസിലെ പി എഫ് ഐ കേസിൽ രണ്ടര വർഷത്തോളം
ജയിലിൽ കിടന്ന സിദ്ദിഖ് കാപ്പൻ ഇപ്പോൾ ജാമ്യത്തിലാണ്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഈറ്റില്ലമായ ഡൽഹി ഷഹീൻ ബാഗിലെ ‘മുസ്ലിം മിറർ ‘ ന്യൂസ് പോർട്ടലിലാണ് കാപ്പൻ ജോലി ചെയ്യുന്നത്. കൂടാതെ യു എ പി എ കേസുകളിൽ ജയിലിൽ കഴിയുന്ന പിഎഫ്ഐ- മാവോയിസ്റ്റ് ഭീകരർക്ക് നിയമ സഹായവും മാധ്യമ സഹായവും എത്തിക്കുന്ന സംഘടനയിലും സജീവമാണ്.















