മുംബൈ: ഭീകരവാദത്തിന് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് താനെയിലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും ഇഡിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംശയമുള്ള വ്യക്തികളുടെ വസതിയിലായിരുന്നു പരിശോധന.
താനെയിലെ പഡ്ഗ, ഭിവണ്ടി മേഖലകളിലാണ് തെരച്ചിൽ നടക്കുന്നത്. പുലർച്ചെ ആരംഭിച്ച തെരച്ചിൽ തുടരുകയാണ്. സംശയാസ്പദമായ രീതിയിൽ ചില ആളുകൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടങ്ങിയത്.
അടുത്തിടെ നിരോധിത സംഘടനകളുടെ അംഗങ്ങളുടെ വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് താനെയിലെ റെയ്ഡ്. ഈ ഓപ്പറേഷനിൽ 19 മൊബൈൽ ഫോണുകളും ഭീകരവാദവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.















