ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ സമാധാന പദ്ധതി ഉൾപ്പെടെയുള്ള നീക്കങ്ങൾക്ക് ഭാരതത്തിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം ഇരുവരും വിലയിരുത്തി. എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും ചെറുക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്യ്തു. ഭാരതം-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം, പ്രധാന പ്രാദേശിക വെല്ലുവിളികളിൽ ഇരു രാജ്യങ്ങളും സമാന നിലപാട് സ്വീകരിക്കുമെന്നും നേതാക്കള്‍ ടെലഫോണിൽ വ്യക്തമാക്കി. ലോകത്ത് സമാധാനം ഉറപ്പിക്കാൻ ഇരു രാജ്യങ്ങളും ഒന്നിക്കുമെന്നും ഇരു നേതാക്കളും തീരുമാനമെടുത്തു.
പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിൽ അക്രമാസക്തമായ തീവ്രവാദവും അസ്ഥിരതയും സംബന്ധിച്ച ആഗോള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് തീവ്രവാദ വിരുദ്ധ സഹകരണത്തിന് ഊന്നൽ നൽകുന്നത്. ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും തുടർന്നും ബന്ധം നിലനിർത്താൻ ഇരു നേതാക്കളും ചർച്ച ചെയ്തു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ തന്ത്രപരമായ പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയാണ് ഇരു നേതാക്കളും.















