ഗ്രാമീണ ജനതയുടെ ഉപജീവന മാർഗമാണ് തൊഴിലുറപ്പ് പദ്ധതി. കോൺഗ്രസ് ഭരണകാലത്ത് നിരവധി പോരായ്മകളാണ് ഉണ്ടായിരുന്നത്. ഫണ്ട് ദുരുപയോഗം, അഴിമതി, ഇടനിലക്കാരുടെ ചൂഷണം എന്നിവ വ്യാപകമായി നടന്നിരുന്ന ദുർഭരണമായിരുന്നു അവരുടേത്. തൊഴിലാളികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2013-ൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സിബിഐ അന്വേഷണങ്ങളും നടന്നിരുന്നു. ഗുണഭോക്താക്കൾക്ക് തുച്ഛമായ തുകയാണ് ലഭിച്ചിരുന്നത്.
ഈ അഴിമതികൾക്കും ക്രമക്കേടുകൾക്കും അറുതിവരുത്തിക്കൊണ്ടാണ് 2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയത്. ഇതിന് ശേഷം തൊഴിലുറപ്പ് പദ്ധതിക്ക് ഉണ്ടായിരുന്ന എല്ലാ പോരായ്മകളും മാറ്റി. അതിൽ പ്രധാനപ്പെട്ട മാറ്റമായിരുന്നു പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലൂടെ തൊഴിലാളികൾക്ക് നേരിട്ട് പണം നൽകിയത്. ഇതോടെ ഇടനിലക്കാരില്ലാതെ പണം നേരിട്ട് ഗുണഭോക്താക്കളുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞു. എല്ലാവർക്കും അക്കൗണ്ടുകൾ ഉറപ്പാക്കാനും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും സാധിച്ചു. തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു.
ഗ്രാമീണ മേഖലയിൽ തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർദ്ധിപ്പിച്ചു. തൊഴിൽ ഉറപ്പാക്കുന്നതിനായി, കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിച്ച് ആസ്തി വികസനം ലക്ഷ്യമിടുന്നു. കൂടുതൽ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് സർക്കാർ എന്നും ലക്ഷ്യമിട്ടിരുന്നത്. അഴിമതി രഹിതവും ശക്തവുമായ തൊഴിലുറപ്പ് പദ്ധതിയായിരുന്നു മോദി സർക്കാരിന്റെ ലക്ഷ്യം.















