വാഷിംഗ്ടൺ: നൈജീരിയൻ ഐഎസ്ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക. ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണൾഡ‍് ട്രംപ് അറിയിച്ചു. നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്എസിനെതിരായ നടപടി.
ഇസ്ലാമിക ഭീകരതയെ വളരാൻ തന്റെ ഭരണകാലത്ത് അനുവദിക്കില്ലെന്നും ട്രംപ് സമൂഹമാധ്യമക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഭീകര സംഘടനയ്‌ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവവികാസം.
“ഇന്ന് രാത്രി, കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ തന്റെ നിർദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐസിസ് തീവ്രവാദികൾക്കതിരെ അമേരിക്ക ശക്തവും മാരകവുമായ ആക്രമണം നടത്തി. അവർ കാലങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്‌ക്കുകയും ക്രൂരമായി കൊല്ലുകയും ചെയ്തു. നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ, മരിച്ച തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ’. ട്രംപ് പറഞ്ഞു.















