കണ്ണൂർ: 12 വയസുകാരനെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം സ്വദേശിയായ നസീബിനെയാണ് (39) ശിക്ഷ വിധിച്ചത്. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജാറാണിയാണ് കേസ് പരിഗണിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി തടവ് അനുഭവിക്കണം.
പഴയങ്ങാടി ചുമടുതാങ്ങിയിലെ മദ്രസയിലെ അധ്യാപകനായിരുന്നു നസീബ്. ഇവിടെ പഠിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ ഒരു വർഷത്തിനിടെ ആറുതവണയാണ് പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി പ്രീതാകുമാരി ഹാജരായി.















