രാഘവ് ഛദ്ദയും എഎപിയും ഇടയുന്നു; എം.പിയുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഘവ് ഛദ്ദയും എഎപിയും ഇടയുന്നു; എം.പിയുടെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 02:34 pm IST
FacebookTwitterWhatsAppTelegram

ലുധിയാന: ആംആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദയ്‌ക്ക് നല്‍കിയിരുന്ന ‘ഇസഡ് പ്ലസ്’ വിഭാഗം സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നടപടിയുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരോട് അടിയന്തരമായി പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് ഛദ്ദയെ നീക്കിയതോടെയാണ് എഎപിക്കുള്ളിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവന്നത്.

അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടിക്ക് കരുത്തുറ്റ പ്രതിരോധം തീര്‍ക്കുന്നതില്‍ ഛദ്ദ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രിയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഛദ്ദയ്‌ക്ക് പകരം അശോക് മിത്തലിനെയാണ് സഭയില്‍ ഉപനേതാവായി നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ മറുപടിയുമായി ഛദ്ദ രംഗത്തെത്തി. ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും രാഷ്‌ട്രീയ വൃത്തങ്ങളില്‍ സജീവമായി.

2012 മുതല്‍ ആംആദ്മി പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയായ ഛദ്ദ, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ്. 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 92 സീറ്റുകള്‍ നേടി അധികാരം പിടിച്ചപ്പോള്‍ അതിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത് ഛദ്ദയായിരുന്നു. നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, വിമാനക്കമ്പനികളുടെ അമിത നിരക്ക്, ബാങ്ക് പിഴകള്‍, ഭക്ഷണത്തിലെ മായം തുടങ്ങി സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.

പാര്‍ട്ടിയുടെ ദേശീയ വക്താവായും ട്രഷററായും തിളങ്ങിയ നേതാവിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി ഭരണത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ തന്നെ സുരക്ഷ പിന്‍വലിച്ചത് ഛദ്ദയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ രാഘവ് ഛദ്ദ, പത്തു മിനിറ്റ് ഡെലിവറി നയം പോലുള്ള നൂതന വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു.

Tags: punjab governmentrakhav chadazplus categorywithdrawn
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies