തൃശൂര്‍: കൊടകരയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ് സംഭവത്തിൽ ചികിത്സയിലുളള അനോഷിന്റെ (10)ആരോഗ്യനിലയില്‍ നേരിയ പുരോഗതി.അനോഷ് കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിനിലില്‍ പറയുന്നു. കുട്ടി ഇപ്പോഴും അപ്പോളോ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. അനോഷിന്റെ സഹോദരന്‍ എട്ട് വയസുകാരന്‍ ആല്‍ജോ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സമീപം വീണ്ടും പാമ്പിനെ കണ്ടെത്തിയിരുന്നു. ഇത് ഏറെ ആശങ്കയുണ്ടാക്കി. മരിച്ച ആല്‍ജോയെയും സഹോദരന്‍ അനോഷിനെയും കടിച്ച ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു.
ആല്‍ജോയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് വിഷം ഉള്ളില്‍ ചെന്നത് തന്നെയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.















