കൊൽക്കൊത്ത : ബംഗാള്‍ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടിട്ടും രാജിവെയ്‌ക്കാൻ വിസമ്മതിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നടപടിക്കെതിരെ ഗവർണറുടെ ഇടപെടൽ. മമത രാജിവെക്കാൻ തയ്യാറാകാത്തതിന് പിന്നാലെ ബംഗാൾ ഗവർണർ ആർഎൻ രവി അവരുടെ മന്ത്രിസഭ പിരിച്ചുവിട്ടു.
തന്നിൽ നിക്ഷിപ്തമായ അധികാര പ്രകാരം ഭരണഘടനാ വകുപ്പ് 174 വകുപ്പ് (2) ഉപവകുപ്പ് (b)പ്രകാരം, 7-മെയ്-2026 ഓടെ ബംഗാൾ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതായി ഗവർണർ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി നീക്കങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ മമത അവസാന ആയുധമെന്ന നിലയ്‌ക്കാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗവർണർ തന്റെ അധികാരം ഉപയോഗിച്ചത്. ഇതോടെ മമതാ ബാനർജിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി.ഉത്തരവ് പുറത്തിറങ്ങിയതോടെ മമത ബാനര്‍ജിയും മറ്റ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരായി മാറി.
അതേസമയം, ബിജെപിയുടെ നിയമസഭാ കക്ഷി യോഗം നാളെ ചേരും, നേതാവായി തെരഞ്ഞെടുക്കും.















