കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ദുരൂഹ മരണത്തില്‍ കേന്ദ്രാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. കേസില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അന്വേഷണം അപൂര്‍ണ്ണമാണെന്ന വിലയിരുത്തലിലാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വളരെ വേഗത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസ് പഠിക്കുന്നതിനായി ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്:
ഡിഐജി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രണ്ട് എസ്.പിമാര്‍, രണ്ട് ഡി.എസ്.പിമാര്‍, രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് അന്വേഷണ അംഗത്തില്‍ ഉള്ളവര്‍. സംസ്ഥാന പോലീസിന്റെ പക്കലുള്ള കേസ് ഡയറിയും ഇതുവരെ ശേഖരിച്ച മുഴുവന്‍ തെളിവുകളും ഉടന്‍ തന്നെ സിബിഐ സംഘത്തിന് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അത് തെളിയിക്കുന്നതില്‍ പ്രാദേശിക പോലീസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ കാണാതായത് അന്വേഷണ സംഘം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കും. സംഭവസ്ഥലത്തുനിന്നും ചില നിര്‍ണ്ണായക ഡിജിറ്റല്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സിബിഐക്ക് സാധിച്ചിട്ടുണ്ട്. ഇത് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും കുറ്റവാളികളെയും കണ്ടെത്തുക എന്നതാണ് പുതിയ സംഘത്തിന്റെ ലക്ഷ്യം.















