തിരുവനന്തപുരം: ഇഡിയുടെ റെയ്ഡിനിടെ പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമിച്ച ജോൺ ബ്രിട്ടാസ് എം പിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പിണറായിയെ കളങ്കപ്പെടുത്തി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കത്തിലൂടെ പിണറായി വിജയനെയും പാർട്ടിയെയും തളർത്താനാവില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
മുഖ്യമന്ത്രി യുടെ മകൾ നിയമാനുസൃതമായിട്ടുണ്ട് കാര്യങ്ങൾ ചെയ്തു. തിരുവനന്തപുരത്തെ വാടക വീട്ടിലേക്കാണ് സിപിഎം നേതാക്കളുടെ ഒഴുക്ക്. 99% കേസുകളും കെട്ടി ചമച്ച കേസുകളാണ്. ഒരുപാട് അഗ്നിപാതയിലൂടെ കടന്ന വന്നതാണ് കേരളത്തിലെ സിപിഎം. വേട്ടയാടൽ നിയമപരമായും രാഷ്‌ട്രീയപരമായും നേരിട്ടും. കേരളത്തിലെ ജനങ്ങൾക്ക് സിപിഎമ്മിൽ വിശ്വാസമുണ്ട്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഈ ഓല പാമ്പ് ഒന്നും കണ്ട് പിണറായി പേടിക്കില്ലെന്നും ജോൺ ബ്രിട്ടാസ് പറയുന്നു.
അന്വേഷണം തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതീവ രഹസ്യമായി നടത്തിയ ഇഡി റെയ്ഡ് സിപിഎം കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ 6.10 ഓടെയാണ് പൊലീസിനെ ഒഴിവാക്കി കേന്ദ്രസേനയ്‌ക്കൊപ്പം ഇഡി എത്തിയത്. 40 ഓളം ഉദ്യോഗസ്ഥരാണ് പിണറായിയുടെ വാടക വീട്ടിലുള്ളത്. വീടിന്റെ പുറത്ത് സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം നടക്കുയാണ്. മുൻ മന്ത്രി വി. ശിവൻകുട്ടി, വി. കെ പ്രശാന്ത് എംഎൽഎ, വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ അടക്കമുള്ളവർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്.
ഇഡി റെയ്ഡിനെതിരെ സംസ്ഥാന വ്യപകമായി പ്രതിഷേധത്തിനും സിപിഎം തയ്യാറെടുക്കുന്നുണ്ട്. ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. പിണറായിയെ ഉന്നമിട്ട് ബിജെപി നടത്തുന്ന നീക്കമാണിത്. ഇതുകൊണ്ട് പിണറായിയേയോ സിപിഎമ്മിനേയോ ഭയപ്പെടുത്താനാവില്ലെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം.
സിഎംആർഎല്ലിന്റെ സഹസ്ഥാപനമായ നിപുണയിലെ കളമശ്ശേരി ഓഫീസിലും റെയ്ഡ് നടക്കുകയാണ്. നിപുണയിൽ നിന്നും വീണയുടെ കമ്പനിയായ എക്സാലോഞ്ചിക്ക് മാസപ്പടിയായി പണം പോയിട്ടുണ്ട്. സിഎംആർഎൽ ഇടപാടിൽ ഇഡിയെ എത്തിച്ചത് എസ്എഫ്ഐഒയുടെ അന്വേഷണമാണ്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനൊടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വീണാ വിജയനെ 11-ാം പ്രതിയാക്കുകയുമായിരുന്നു















