ഗുവാഹത്തി: കഴിഞ്ഞ ദിവസമാണ് ഏകീകൃത സിവിൽ കോഡ്(യുസിസി) അസം നിയമസഭ പാസാക്കിയത്. ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ആർജ്ജവമാണ് യുസിസിക്ക് പിന്നിൽ. ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ വാദപ്രതിവാദങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്.
ബഹുഭാര്യത്വം നിർത്തലാക്കിയത് കോൺഗ്രസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഭാര്യയ്‌ക്ക് രോഗം വന്നാൽ ഭർത്താവിന് വീണ്ടും വിവാഹം കഴിക്കണ്ടേ എന്നാണ് കോൺഗ്രസ് എംഎൽഎമാരുടെ ചോദ്യം. ഇതിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ നൽകിയ മാസ് മറുപടി സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.
ഹിന്ദു വിശ്വാസ പ്രകാരം ഭാര്യ- ഭർതൃബന്ധം ദൈവികമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യക്ക് അസുഖം വന്നാൽ, രണ്ടാമത് വിവാഹം കഴിക്കുകയല്ല വേണ്ടത്. അവർക്ക് ചികിത്സ നൽകുകയാണ് വേണ്ടത്. അല്ലാതെ ശാരീരിക പ്രയാസത്തിനു ഒപ്പം മാനസിക പ്രയാസം കൂടെ ഉണ്ടാക്കി കൊടുക്കയല്ല വേണ്ടത്. കോൺഗ്രസ് പറയുന്നത് ഭാര്യയ്‌ക്ക് അസുഖം വന്നാൽ വേറെ വിവാഹം കഴിക്കാൻ അവസരം നൽകണമെന്നാണ്. ഇത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഒരു പ്രശസ്തമായ രാഷ്‌ട്രീയ പാർട്ടിക്ക് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു. കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ചാൽ സമൂഹത്തിന്റെ സ്ഥിതിയെന്താകുമെന്നും ഹിമന്ത ബിശ്വശമ്മ ചോദിച്ചു.
View this post on Instagram















