വെല്ലിങ്ടൺ: കൊറോണ മുക്തരെന്ന് പ്രഖ്യാപിച്ച ന്യൂസിലാൻഡിൽ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം വിണ്ടും കൊറോണ സ്ഥിരീകരിച്ചതായി അധികൃതർ പറയുന്നു. ഇന്നു രാവിലെയാണ് രാജ്യത്ത് ഒരു കേസ് കൂടി രേഖപ്പെടുത്തിയത്. തുറമുഖത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ദിവസം തന്നെ ഇയാളെ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 14നാണ് ഇദ്ദേഹം രോഗബാധിതനായതെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസിലാൻഡ് വീണ്ടും കൊറോണയെ തോൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു. ജെസിൻഡ ആർഡേന്‍റെ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെയാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്നത്. പകർച്ചവ്യാധിയെ സർക്കാർ കൈകാര്യം ചെയ്തത് മികച്ച രീതിയിൽ ആയിരുന്നുവെന്ന് ജസീന്ദ ആർഡെർൻ പ്രഖ്യാപ്പിച്ചിരുന്നു. ഈ സാഹര്യത്തിലാണ് ന്യൂസിലാൻഡിൽ വിണ്ടും കൊറോണ സ്ഥിരീകരിക്കുന്നത്.
Comments