പാലക്കാട്: ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയാണെന്നാണ് പ്രാഥമിക വിവരം.രാസപരിശോധനാ ഫലത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരികയെന്നും അന്വേഷണ സംഘം പറഞ്ഞു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം സംഘം വാളയാർ മലയടിവാരത്ത് ഉൾപ്പെടെ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വെള്ളം കലർത്തുമ്പോൾ പാലുപോലെ പതഞ്ഞുപൊങ്ങുന്ന ദ്രാവകമാണ് കുടിച്ചത് എന്നാണ് മദ്യംകുടിച്ചവർ പറയുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മദ്യത്തിൽ എന്താണ് കലർന്നത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. മദ്യം കഴിച്ചവരിൽ എട്ടു പേർ നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം സംസ്‌കരിച്ചിരുന്നു.
വ്യാജമദ്യദുരന്തത്തെ സംബന്ധിച്ച് വിവിധ കോളനികൾ കേന്ദ്രീകരിച്ചും എക്‌സൈസ് സംഘത്തിന്റെ റെയ്ഡ് തുടരുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി എത്തിയ സ്പിരിറ്റാണോ ആദിവാസികൾ കുടിച്ചത് എന്നതും സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
Comments