ന്യൂഡൽഹി: ബംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ടും കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയേണ്ടെന്ന നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം.
ബിനീഷ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയും, അതിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് സിപിഐയുടെ വാദം. കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ സി.പി.എം മറുപടി പറയേണ്ടതുള്ളൂ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ചെയ്തവർ നിയമനടപടികൾക്ക് വിധേയരാകും.
മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.ബിനീഷ് ബോസ്സാണെന്നും ബിനീഷ് പറയുന്നതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും അനീഷ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ബിസിനസ് പണം നൽകിയതും ബിനീഷാണ്.ഇങ്ങനെ വ്യക്തമായ തെളിവുകളോടെയാണ് ബിനീഷിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഈ വാർത്തകളെല്ലാം പുറത്തു വന്നിട്ടും കോടിയേരിയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വവും കൈക്കൊള്ളുന്നത്. ബിനീഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന നുണയാണ് പാർട്ടി നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കുന്നത്.
Comments