വിയന്ന : ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണമുണ്ടായതായി റിപ്പോർട്ട്. തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്.
നഗരത്തിൽ പ്രധാന ജൂത ആരാധനാലയത്തിന് സമീപമാണ് വെടിവെപ്പ് നടന്നിരിക്കുന്നത്. എന്നാൽ ആരാധനാലയമാണോ ലക്ഷ്യമിട്ടത് എന്നതിന് സ്ഥിരീകരണമായിട്ടില്ല. കൊറോണ ലോക്ക് ഡൗൺ അവസാനിച്ചതിനു ശേഷം ജനങ്ങൾ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ബെൽറ്റിൽ സ്ഫോടകവസ്തുക്കൾ ധരിച്ച തോക്കു ധാരികളാണ് വെടിയുതിർത്തത്. സെന്റ് റൂപ്പേർസ് പള്ളിക്ക് സമീപവും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഭീകരരിൽ ഒരാൾ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ബാക്കിയുള്ളവർ നഗരത്തിലുണ്ടെന്നും എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്. നടന്നത് ഭീകരാക്രമണം തന്നെയെന്ന് ഓസ്ട്രിയൻ ചാൻസിലർ സ്ഥിരീകരിച്ചു.
പ്രധാന യൂറോപ്യൻ നേതാക്കൾ ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഹീനമായ ആക്രമണമാണ് നടന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയും ഭീകരാക്രമണത്തെ അപലപിച്ചു. യു.എൻ സെക്രട്ടറീ ജനറൽ അന്റോണിയോ ഗുട്ടേറസും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.
Comments