തിരുവനന്തപുരം; കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും കോടിയേരിയുടെ ബന്ധുക്കളും തമ്മിലുള്ള തർക്കം തുടരുന്നു.ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.
അനൂപുമായുള്ള ബിസിനസ്സിന്റെ മറ്റു ചില രേഖകളും ഇഡി കണ്ടെടുത്തതായാണ് സൂചന. ഇതിനെ തുടർന്നാണ് ബന്ധുക്കളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്. കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബിനീഷിന്റെ അമ്മയുടെ സഹോദരിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
”വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലില്‍ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അവര്‍ കൊണ്ടുവച്ചതായിരിക്കും
വീടിനുള്ളിലുള്ള ബന്ധുക്കളെ കാണണമെന്നാവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധുക്കള്‍ വാക്കേറ്റവുമുണ്ടായി. ബന്ധുക്കളെ കാണണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ വീടിനു പുറത്ത് കുത്തിയിരിക്കുകയാണ്.
കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ ഇന്നലെയാണ് ഇഡി പരിശോധന തുടങ്ങിയത്. ഇന്നലെ രാത്രി തന്നെ പരിശോധന പൂർത്തിയായിരുന്നു. എന്നാൽ പിടിച്ചെടുത്ത രേഖകളുടെ മഹസിറിൽ ഒപ്പിടാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല. ഇതിനെ തുർന്ന് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തന്നെ തുടരുകയാണ്.
Comments