ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി പ്രശനപരിഹാര ചർച്ചകൾ നീളുന്നു. ഇന്നലെ 15 മണിക്കൂർ നീണ്ട ഒന്പതാം വട്ട ചർച്ചകളാണ് എങ്ങുമെത്താതെ പിരിഞ്ഞത്. സേനാ പിന്മാറ്റം സുപ്രധാന വിഷയമായിരിക്കേ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചൈന പ്രകോപനം തുടരുകയാണ്.
ചൈനയുടെ ഭാഗമായ മോൾഡോവിലാണ് ഇരു സൈനിക വിഭാഗങ്ങളുടേയും കമാന്റർ തല ചർച്ച നടന്നത്. ലെഫ്.ജനറൽ പി.ജി.കെ. മേനോനാണ് പങ്കെടുത്തത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചർച്ച ഇന്ന് വെളുപ്പിന് 2.30 വരെ നീണ്ടു. തീരുമാനങ്ങളെക്കുറിച്ച് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടില്ല.
അതിർത്തിയിലെ സ്ഥിതിയിൽ ആറാം ഘട്ട ചർച്ചയുടേതിന് സമാനമായ സൈനിക വിന്യാസം അതേപടി നിലനിൽക്കുകയാണ്. ചൈന ചർച്ചയിൽ തീരുമാനിച്ച പ്രകാരം ഒരു തരത്തിലും സേനകളെ പിൻവലിച്ചിട്ടില്ല. ഇന്ത്യ ഏതു സമയത്തും സേനകളെ പിൻവലിക്കാൻ തായ്യാറായിട്ടും ചൈനയുടെ പിൻതിരിയൽ ഇന്ത്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
Comments