ഇടുക്കി : വണ്ടിപ്പെരിയാറിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അർജുൻ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ഡിവൈഎഫ്‌ഐ ചുരക്കുളം മേഖല കമ്മിറ്റിയംഗമാണ് ഇയാൾ. അർജുനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുക്കുകയാണ്.
തെളിവെടുപ്പിന് ശേഷം അർജുനെ കോടതിയിൽ ഹാജരാക്കും. പ്രതി അശ്ലീല ദൃശ്യങ്ങൾക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുൻ അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷക്കാലമായി അർജുൻ കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ണൻ-പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിതയെ അർജുൻ കൊലപ്പെടുത്തിയത്. പീഡന ശ്രമത്തിനിടെ ബോധരഹിതയായി വീണ പെൺകുട്ടിയെ കഴുത്തിൽ ഷാളുമുറുക്കി കെട്ടിത്തൂക്കുകയായിരുന്നു.
Comments