തൊടുപുഴ : വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ വീട് ഇന്ന് വനിതാ കമ്മീഷൻ അംഗം സന്ദർശിക്കും. രാവിലെ 10.30 ന് ആയിരിക്കും വനിതാകമ്മീഷനംഗം ഡോ. ഷാഹിദാ കമാലിന്റെ സന്ദർശനം. വനിതാ കമ്മീഷനംഗം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഔദ്യോഗികമായി അറിയിച്ചത്.
എന്നാൽ ഷാഹിദാ കമാലിന്റെ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ” ഇടുക്കി വണ്ടിപെരിയാറിലേക്കുള്ള യാത്രയിൽ ” എന്നാണ് ഷാഹിദാ കമാലിന്റെ പോസ്റ്റ്. വിനോദ യാത്ര പോകുന്നതുപോലെ കാറിനുള്ളിൽ ഇരുന്ന് ചിരിച്ച സെൽഫി അടക്കമായിരുന്നു കമ്മിഷൻ അംഗത്തിന്റെ പോസ്റ്റ് എന്നാണ് വിമർശനം.
കോൺഗ്രസ് ബിജെപി നേതാക്കൾ ഉൾപ്പെടെ പോസ്റ്റിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാരെ അപമാനിക്കും വിധമാണ് പോസ്റ്റ് എന്നും വനിതാ കമ്മിഷന്റെ പവിത്രതയ്‌ക്ക് കോട്ടം വരുത്തുന്ന നടപടിയായി പോയെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. വിവാദങ്ങളെ തുടർന്ന് മണിക്കുറുകൾക്കകം ഷാഹിദാ കമാലിന് പോസ്റ്റ് നീക്കം ചെയ്യേണ്ടിവന്നു.
Comments