തിരുവനന്തപുരം : മതമൗലിക വാദികളുടെ ഭീഷണിയ്ക്ക് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് ഇടത് ആക്ടിവിസ്റ്റ് സുനിത ദേവദാസ്. മെസഞ്ചറിൽ തെറിവിളികളും, ഭീഷണിയും രൂക്ഷമായതോടെയാണ് അക്കൗണ്ട് പൂട്ടി സുനിത തടിതപ്പിയത്. സുനിതയുടെ മറ്റ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇസ്ലാമിക മത പ്രഭാഷകനായ വിഎച്ച് അലിയാർ അൽ ഖാസിമിയുടെ പ്രസംഗത്തെ വിമർശിച്ച് യുട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതമൗലികവാദികൾ ഭീഷണിയും തെറിവിളിയുമായി രംഗത്ത് എത്തിയത്. പ്രവാചകനെ നിന്ദിച്ചാൽ തലയറുക്കുമെന്നാണ് മതമൗലിക വാദികളുടെ ഭീഷണി. കേരളത്തിൽ ജീവനോടെയെത്തില്ലെന്നും ഭീഷണിയുണ്ട്. ഇതിന് പിന്നാലെയാണ് സുനിതയുടെ സമൂഹമാദ്ധ്യ അക്കൗണ്ടുകൾ അപ്രത്യക്ഷമായത്.
ആറു വയസ്സുകാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്ന തരത്തിൽ പ്രവാചകനെതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ട്. ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവരെ ഭൂമിയിൽ വെച്ചുകൂടെന്നും പ്രസംഗത്തിനിടെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെയാണ് സുനിത ദേവദാസ് വിമർശിച്ചത്. സുനിതയ്ക്കെതിരെ അലിയാർ മൗലവിയും രംഗത്ത് വന്നിട്ടുണ്ട്.
ബിജെപി, ആർഎസ്എസ് നേതൃത്വങ്ങൾക്കെതിരെ എസ്ഡിപിഐയുൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകളുടെ പിന്തുണയോടെ അനാവശ്യ വിമർശനങ്ങൾ സുനിത ഉന്നയിച്ചിരുന്നു.
Comments