ഗുവാഹത്തി : കോടികളുടെ ലഹരിവസ്തുക്കൾ പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. 170 കോടിയുടെ ലഹരിവസ്തുക്കൾ കത്തിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മാരകശേഷിയുള്ള ലഹരിവസ്തുക്കളായ മോർഫീൻ, ക്രിസ്റ്റൽ മേത്, ഹെറോയിൻ, എക്‌സ്റ്റസി എന്നിവയും കഞ്ചാവുമാണ് നശിപ്പിച്ചത്. നാലിടങ്ങളിലായിരുന്നു ലഹരിവസ്തുക്കൾ നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ദിഫു, ഗോലഘട്ട് എന്നിവിടങ്ങളിൽ നിന്നുമാണ് ഇത്രയും കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ പരിശോധന നടത്തുമെന്നാണ് വിവരം.
11.8 കിലോ മോർഫിൻ, 2.89 കിലോ ക്രിസ്റ്റൽ മെത്, 3.47 കിലോ ഹെറോയിൻ, 102.91 കിലോ കഞ്ചാവ്, 2,03,384 ലഹരി ഗുളികകൾ എന്നിവയാണ് നശിപ്പിച്ചത്.
Comments