കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യ ഹർജിയിൽ കോടതി പിന്നീട് വിധി പറയും. വാദം പൂർത്തിയായ ശേഷം ഹർജി വിധി പറയാൻ മാറ്റി. അർജുന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നതുൾപ്പെടെ ശക്തമായ വാദങ്ങളാണ് കസ്റ്റംസ് കോടതിയിൽ ഉന്നയിച്ചത്.
അർജുന് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കള്ളക്കടത്ത് സംഘമുണ്ട്. ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേര് ഉപയോഗിച്ച് പ്രതി ആളുകളെ ഭീഷണിപ്പെടുത്തി. സ്വർണം കടത്തുന്നവരെ തട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിയാണ് അർജുൻ എന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി പ്രതി സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കാർ വാടകയ്‌ക്ക് എടുത്താണ് സ്വർണം കടത്തുന്നതും, ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളതായി ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Comments