ശ്രീനഗർ : 15 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന. കുൽഗാം ജില്ലയിലെ ശ്രീനഗർ-ജമ്മു നാഷണൽ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്.
സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് സാധാരണക്കാർക്കും പരിക്കേറ്റു. തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തിയത്.
15 മണിക്കൂർ നീണ്ട ആക്രമണത്തിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. സ്വാതന്ത്ര്യ ദിനത്തിന് മുൻപ് ജമ്മു കശ്മീരിലെ നാഷണൽ ഹൈവേയിൽ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരുന്നത്. ബാരാമുള്ള-ശ്രീനഗർ റോഡ് അല്ലെങ്കിൽ ഖാസിഗുണ്ട്-പന്താചൗക്ക് എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കശ്മീർ പോലീസ് പറഞ്ഞു. ഭീകരരിൽ നിന്നും റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Comments