ശ്രീനഗർ: ജമ്മുകാശ്മീരിൽ ജനാധിപത്യം ശക്തിപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുമൂലമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്. ജമ്മുകശ്മീരിലെ ഏറ്റവും താഴെ തട്ടിലേക്ക് വരെ ജനാധിപത്യം വളരാനും കരുത്തുനേടാനും സാധിച്ചത് നരേന്ദ്രമോദി ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെ പുറത്താണെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു. കത്വയിൽ നടന്ന പരിപാടിയിലാണ് ജിതേന്ദ്രസിംഗ് ജമ്മുകശ്മീരിലെ ജനാധിപത്യം ശക്തിപ്പെട്ടതായി സൂചിപ്പിച്ചത്.
ജമ്മുകശ്മീരിലുണ്ടായത് അത്ഭുതകരമായ മാറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും വിജയം കാണുകയാണ്. ജനാധിപത്യത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുമെന്ന ജനങ്ങളോടുള്ള കടമ അരക്കെട്ടു റപ്പിക്കുന്ന പ്രവർത്തനമാണ് നരേന്ദ്രമോദി നിറവേറ്റുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
ജമ്മുകശ്മീർ സംസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ വികസനത്തിന്റെ ഭാഗമാകണം. അതിനായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എല്ലാവരും ഒരു പോലെ മാനസികമായി തയ്യാറെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ജില്ലാ വികസന സമിതി അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും വടക്കുകിഴക്കൻ മേഖലയുടെ പ്രത്യേക ചുമതല വഹിക്കുന്ന ജിതേന്ദ്ര സിംഗ് കൂടിക്കാഴ്ച നടത്തി.
Comments