ലക്നൗ : ഉത്തർപ്രദേശിൽ യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലിയതായി പരാതി. ഫത്തേപൂർ സ്വദേശിനി റസിയ ഭാനുവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ പോലീസ് മുഹമ്മദ് ഗൗണ്ടി സ്വദേശിയും റസിയയുടെ ഭർത്താവുമായ തസാബുളിനെതിരെ കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഏതാനും വർഷങ്ങളായി തസാബുൾ സൗദി അറേബ്യയിലാണ്. ഇവിടെ നിന്നും ഫോൺ വിളിച്ച തസാബുൾ മൊഴി ചൊല്ലി ബന്ധം വേർപെടുത്തിയതായി റസിയയുടെ പരാതിയിൽ പറയുന്നു.
2005 മെയ് 21 നായിരുന്നു റസിയയും, തസാബുളും തമ്മിലുള്ള വിവാഹം. ഒരു മാസത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും വീട്ടുകാരും ചേർന്ന് മാനസികമായും, ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നുതായും പരാതിയിൽ റസിയ വ്യക്തമാക്കുന്നു.
സംഭവത്തിൽ തസാബുളിന് പുറമേ കുടുംബാംഗങ്ങളായ എട്ട് പേർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Comments