ചെന്നൈ: ആകർഷകമായ കേക്കിലൂടെ കൊറോണ മഹാമാരിക്കെതിരെ ബോധവത്ക്കരണം നടത്തി കോയമ്പത്തൂർ. ഒരു മാസം നീണ്ടു നിൽകുന്ന ബോധവത്കരണ പരിപാടിയിൽ വിവിധ തരത്തിലുള്ള കേക്കുകളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ ജനങ്ങളിൽ അവബോധം വളർത്തുക എന്നതിനാണ് കേക്കുകളുടെ പ്രദർശനം നടത്തുന്നത്.
‘വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള 40 തരം കേക്കുകളുമായാണ് ഞങ്ങൾ ഈ പ്രദർശനം സംഘടിപ്പിരിക്കുന്നത്. ഡോക്ടർമാർക്കുള്ള നന്ദി, വ്യക്തിശുചിത്വം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ പൊതുവായ മുൻകരുതലുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, വാക്സിനേഷൻ സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പ്രധാന വിഷയങ്ങൾ’ എന്ന് കേക്ക് ഷോയുടെ സംഘാടക വിജയലക്ഷ്മി വ്യക്തമാക്കി.
പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങൾ കടന്നുപോയെങ്കിലും ഇനിയും വരാനിരിക്കുന്ന മൂന്നാം തരംഗത്തിന്റെ ഭയത്തിലാണ് ജനങ്ങൾ. പ്രാധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ സംരംഭമെന്നും അവർ കൂട്ടിച്ചേർത്തു.
അവബോധം സൃഷ്ടിക്കുന്നതിനായുള്ള ഈ വ്യത്യസ്തമായ മാർഗത്തെ സന്ദർശകർ അഭിനന്ദിച്ചു.
തമിഴ്നാട്ടിൽ 1,797 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 20,083 പേരാണ് ചികിത്സയിലുള്ളത്.
Comments