തിരുവനന്തപുരം : മുട്ടിൽ മരം മുറി കേസിൽ ആരോപണ വിധേയനായ മാദ്ധ്യമ പ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ കൂടെ ഫോട്ടോയെടുത്തുവെന്ന പേരിൽ അന്വേഷണത്തിൽ ഇളവ് ലഭിക്കില്ല. ആരോപണങ്ങൾ അന്വേഷണത്തിലൂടെ തെളിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണത്തിലൂടെ പുറത്തുവരും. ഫോട്ടോയെടുത്തെന്ന പേരിലാണ് നിലവിൽ ഉയരുന്ന ആരോപണങ്ങൾ.
ഒരു ദിവസം മാദ്ധ്യമ പ്രവർത്തകൻ വീട്ടിൽ വന്നു. ആസമയം ചിലർ ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. തുടർന്ന് തനിക്കും ഫോട്ടോയെടുക്കണമെന്ന് മാദ്ധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടു. അപ്പോൾ അനുവദിച്ചുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഫോട്ടോയുടെ പേരിൽ മാദ്ധ്യമ പ്രവർത്തകൻ ഏതെങ്കിലും തരത്തിൽ സംരക്ഷിക്കപ്പെടുമോയെന്നതിൽ ആശങ്കവേണ്ട. അന്വേഷണത്തിൽ കുറ്റം ചെയ്തതായി കണ്ടെത്തിയാൽ മാദ്ധ്യമ പ്രവർത്തകനെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments