കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലം നെഗറ്റീവ്. വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇതുവരെ ലഭിച്ചത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ്പയില്ലെന്ന് കണ്ടെത്തിയത്. എട്ട് പേരുടെയും മൂന്ന് വീതം 24 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ സാമ്പിളുകളും ഉൾപ്പെടുന്നു. രക്ഷിതാക്കൾക്ക് പുറമേ കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സാമ്പിളുകളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്നും വീണാ ജോർജ് അറിയിച്ചു.
ഇന്നലെ രാത്രി മെഡിക്കൽ കോളേജിൽ പരിശോധന ആരംഭിച്ചു. അഞ്ച് പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട 48 പേരാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കോഴിക്കോട് 31, പാലക്കാട് 1, വയനാട് 4, മലപ്പുറം 8, എറണാകുളം 1 കണ്ണൂർ 3 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.
Comments