നൃൂഡൽഹി: വായു മലീനികരണം മൂലം രാജ്യത്ത് 70 ലക്ഷത്തോളം ആളുകൾ ഓരോ വർഷവും മരിക്കുന്നതായി റിപ്പോർട്ട്. ഡബ്ലൃുഎച്ച്ഒ ആണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം തന്നെ മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് വായു മലിനീകരണം. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുമെന്നും യുഎൻ ആരോഗ്യ ഏജൻസി വ്യക്തമാക്കി.
കുട്ടികളിൽ ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും വായുമലിനീകരണം കാരണമാകുന്നു. ആസ്ത്മ പോലുളള പ്രശ്‌നങ്ങൾ 10 വയസിന് താഴെയുളള കുട്ടികളിൽ പോലും ഉണ്ടാകുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി ഡബ്ല്യുഎച്ച്ഒ പുതിയ വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വായു മലിനീകരണത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കും. ഇതിനായാണ് പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ 2005 ലെ ആഗോള റിപ്പോർട്ട് പ്രകാരം വായു മലിനീകരണം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ സ്ഥീരീകരിച്ചു
Comments