ഗുവാഹത്തി: അസമിൽ ഭൂമി കൈയറ്റത്തിനെതിരെ പോലീസ് നടത്തിയ നടപടികൾക്കെതിരെ സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അസ്മത്ത് അലി അഹമ്മദ്, ചന്ദ് മൗദ് എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചനയും കൊലപാതകവും അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
ആക്രനത്തിന് പിന്നിൽ പോപ്പുലർഫ്രണ്ടാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ വ്യക്തമായിരുന്നു. സംഘർഷം സിബിഐ അന്വേഷിക്കുമെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്്. ആക്രത്തണത്തെ തുടർന്ന്് പോലീസ് വെടിവെയ്പ്പിൽ രണ്ട് പേർ മരിച്ചിരുന്നു.
സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന് അസം സർക്കാർ കരുതുന്നു. കുടിയൊഴിപ്പിക്കലുണ്ടാകില്ലെന്ന് പറഞ്ഞ് ചിലയാളുകൾ 28 ലക്ഷം രൂപ പിരിച്ചെടുത്തുവെന്നും ഒഴിപ്പിക്കലുണ്ടായതോടെ ഇവർ ആളുകളെ സംഘടിപ്പിച്ച് സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അസമിൽ ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞ് കയറിയവർ വൻതോതിൽ ഭൂമി കൈയേറിയിട്ടുണ്ട്്. ഇവർ സംസ്ഥാനത്തിന്റെ 20 തമാനത്തോളം ഭൂമിയാാണ് കൈവശം വച്ചിരിക്കുന്നത്. മണ്ണിന്റെ മക്കളായ ഗോത്ര വിഭാഗത്തിന്റെ ഭൂമിയാണ് ഇവർ കൈയേറിയത്. നിരവധി ക്ഷേത്രങ്ങളുടെയും സർക്കാർ ഭൂമിയും കൈയേറിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് നോട്ടീസ് നൽകിയാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്.
Comments