ശ്രീനഗർ : ജമ്മുകശ്മീരിൽ സമീപകാലത്തായി നടക്കുന്ന ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഓർമ്മപ്പെടുത്തി ജമ്മുകശ്മീർ ലെഫ്റ്റനന്റെ ഗവർണർ മനോജ് സിൻഹ. നിരപാരാധികളായ സാധാരണക്കാരുടെ ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് മനോജ് സിൻഹ പറഞ്ഞു.തീവ്രവാദ പ്രവർത്തനങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു;ഖത്തിൽ പങ്കുചേരുന്നു. രാജ്യം മുഴുവൻ നിങ്ങളോടാപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരിലെ ജനങ്ങളും രാജ്യവും കടുത്ത രോഷത്തിലാണ് എന്ന് തനിക്ക് അറിയാമെന്ന് മനോജ് സിൻഹ പറഞ്ഞു.കുറ്റക്കാർക്കെതിരെ രാജ്യം ശക്തമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി.നീതി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷമായി ജമ്മു കശ്മീർ നേടിയ സമാധാനവും പുരോഗതിയും പാകിസ്താനെയും ഭീകരരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സമാധനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















