നിമായി : തെക്കൻ നൈജിറിൽ സ്വർണ ഖനി തകർന്ന് അപകടം. 18 പേർ മരിച്ചു. സംഭവത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡാൻ ഇസ്സ ജില്ലയിലെ ഗരിൻ-ലിംമ്‌ന ഖനിയിലാണ് അപകടം ഉണ്ടായത്. ജോലികൾ നടന്നുകൊണ്ടിരിക്കേ ഖനിയിലെ കിണറുകൾ തകരുകയായിരുന്നു. സംഭവ സമയത്ത് കിണറിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു.
കൂടുതൽ പേർ ഖനിയ്‌ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ മരണ സംഖ്യയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Comments