കണ്ണൂർ : പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ വിയോഗം പൊറുക്കാനാകാത്ത അപരാധമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അരുംകൊലയ്‌ക്കായി എസ്ഡിപിഐ പ്രവർത്തകർക്ക് ലൈസൻസ് നൽകിയത് പിണറായി സർക്കാരാണ്. തെരഞ്ഞെടുപ്പിൽ ചെയ്ത സഹായത്തിനുള്ള പ്രത്യുപകാരമാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു സ്വയംസേവകൻ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടി കൊലപെടുത്തിയ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിന്റെ വിയോഗം പൊറുക്കാനാകാത്ത അപരാധമാണ്. രാവിലെ 9 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പട്ടാപ്പകൽ അരുംകൊല നടത്താൻ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ലൈസൻസ് നൽകുന്നത് പിണറായി സർക്കാരാണ്. തിരഞ്ഞെടുപ്പിൽ സഹായിച്ചതിന്റെ പ്രത്യുപകാരം ചെയ്യുകയാണ് സി.പി.എം.ചെങ്കൊടിയും പച്ചക്കൊടിയും ചേർത്തുകെട്ടി എസ്.ഡി.പി.ഐ നടത്തുന്ന കാടത്തും വെച്ചുപൊറുപ്പിക്കില്ല. വേരോടെ പിഴുതെറിയാൻ ഒരു മടിയുമില്ല. സഞ്ജിത്തിന്റെ കൊലപാതകികളെ ഉടൻ പിടിച്ചില്ലെങ്കിൽ താനുൾപ്പെടെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ക്ലിഫ് ഹൗസിലുണ്ടാകും. പ്രതിഷേധം അവിടെ ആയിരിക്കും – കൃഷ്ണദാസ് പറഞ്ഞു.
ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി ആളുകൾ നോക്കിനിൽക്കേ സഞ്ജിത്തിനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Comments