വൻ പ്രദർശനലക്ഷ്യമിട്ടാണ് പ്രിയദർശൻ സംവിധാനം ചെയ്ത,’മരക്കാർ-അറബിക്കടലിന്റെ സിംഹം’നാളെ തീയേറ്ററുകളിൽ എത്തുന്നത്
625 ബിഗ് സ്‌ക്രീനിൽ ആയിരിക്കും പ്രദർശനം.
വിവാദങ്ങൾക്ക് നടുവിൽ ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
മരയ്‌ക്കാറിന്റെ ഇതിവൃത്തം സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചയ്‌ക്കാണ് വഴി വെച്ചിരിക്കുന്നത്.എന്നാൽ വിവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് അണിയറക്കാർ.
മരക്കാർ പൂർണ്ണമായും ചരിത്ര സിനിമയല്ലെന്നും,ലഭ്യമായ ചരിത്രം വെച്ചാണ് സിനിമ നിർമ്മിച്ചതെന്നും സംവിധായകൻ പ്രിയദർശൻ വ്യക്തമാക്കി.
സിനിമാ വിശേഷങ്ങൾ പങ്കു വെച്ച് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.മോഹൻലാൽ,ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പൂർണ്ണമായും വിനോദമാണ് മരക്കാറിലൂടെ ലക്ഷ്യമിടുന്നതെന്നും,സിനിമാ പ്രേമികൾക്ക് കണ്ടിരിക്കാൻ പറ്റുന്ന സിനിമയായിരിക്കും മരക്കാർ എന്നും പ്രിയദർശൻ പറഞ്ഞു.
“കുഞ്ഞാലി മരയ്‌ക്കാരുടെ ചരിത്രത്തിൽ അവ്യക്തതയുണ്ട്.അറേബ്യൻ ചരിത്രത്തിൽ കുഞ്ഞാലി മരയ്‌ക്കാർ ദൈവത്തിന് തുല്യമായി പരിഗണിക്കപ്പെടുമ്പോൾ പോർച്ചുഗീസ് ചരിത്രത്തിൽ കടൽ കൊള്ളക്കാരനാണ്.ആരെയും വേദനിപ്പിക്കാൻ സിനിമയിൽ ഒന്നും ചെയ്തിട്ടില്ല.പൂർണ്ണമായും ‘എന്റർടൈൻമെന്റ്’ന് വേണ്ടിയാണു സിനിമ.ആ മനസ്സോടെ സിനിമ കാണാൻ വരണമെന്ന് പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു” പ്രിയദർശൻ വ്യക്തമാക്കി.
കാലാപാനി പോലെ വിശാലമായ ക്യാൻവാസിൽ ആണ് മരയ്‌ക്കാർ ഒരുക്കിയിരിക്കുന്നതെന്നും, ഇത്തരത്തിൽ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ പുറത്തിറക്കാൻ മറ്റുള്ളവർക്ക് മരയ്‌ക്കാർ പ്രേരണയാവുമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു .
Comments