കണ്ണൂർ: ഇരുന്നിടം കുഴിക്കാൻ ശശിതരൂരിനെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കെ റെയിൽ വിഷയത്തിൽ തരൂർ സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ .തരൂർ വിഐപിയാണ്,കോൺഗ്രസ്സ് വൃത്തത്തിനകത്ത് ഒതുങ്ങുന്നയാളല്ല.അദ്ദേഹം കോൺഗ്രസ്സ് ചട്ടക്കൂടിന് പുറത്താണെന്നും സുധാകരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ആത്യന്തികമായി പാർട്ടിക്കകത്ത് ഒതുങ്ങണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.എന്ത്കൊണ്ട് തരൂർ അങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് നേരിൽ ചോദിക്കും.തരൂരിന്റെ അഭിപ്രായങ്ങൾ കണ്ടില്ലെന്ന് നടിച്ചിട്ടില്ല.തരൂരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.കോൺഗ്രസ് എംപി മാരിൽ ഒരാൾ മാത്രമാണ് തരൂർ.തരൂരിന്റെ പരാമർശം സമര വീര്യം തകർത്തിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി
കെ റെയിൽ ഓഫിസ് സിപിഎം പാർട്ടി ഓഫിസ് ആയി മാറുന്നതായും,സിപിഎം ബന്ധമുള്ളവരെയാണ് കെ റെയിൽ പദ്ധതിയിൽ നിയമിക്കുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ബുള്ളറ്റ് ട്രെയിനിന് എതിരെ സമരം നടത്തിയ ആളാണ് സീതാറാം യെച്ചൂരി.ഇപ്പോൾ കേരളത്തിൽ യെച്ചൂരിയുടെ പാർട്ടിയാണ് സിൽവർ ലൈൻ നടപ്പിലാക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Comments