ലക്‌നൗ : സമാജ്‌വാദി സുഗന്ധദ്രവ്യ നിർമ്മാണശാലയിൽ പരിശോധന നടത്തി ജിഎസ്ടി ഇന്റലിജൻസ്. 150 കോടി രൂപ പിടിച്ചെടുത്തു. പ്രമുഖ വ്യവസായിയും സമാജ്‌വാദി പാർട്ടി അനുഭാവിയുമായ പിയുഷ് ജെയിനിന്റെ വീട്ടിലും ഫാക്ടറിയിലുമാണ് പരിശോധന നടന്നത്.
ജിഎസ്ടി ഇന്റലിജൻസും ആദായ നികുതി വകുപ്പും സംയുക്തമായായിരുന്നു പരിശോധന . ജയ്‌നിന്റെ വീടിന് പുറമ മുംബൈ, കന്നുജ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് പരിശോധന നടന്നത്. ഗുജറാത്ത്, കാൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്.
പിയൂഷ് ജെയ്‌നിന്റെ വീട്ടിലും ഫാക്ടറിയും പരിശോധന നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്ബിഐ ബാങ്ക് അധികൃതരാണ് വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. നിരവധി നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്.
ഇതിന് പുറമേ കാൻപൂരിലെ പാൻ മസാല നിർമ്മാണ ശാലയിലും, ട്രാൻസ്‌പോർട്ട് കമ്പനി ഉടമയുടെ വീട്ടിലും കമ്പനിയിലും പരിശോധന നടന്നു. പാൻമസാല നിർമ്മാണ ശാലയിൽ നിന്നും ലഹരിവസ്തുക്കൾ, ഇൻവോയ്‌സ്, ബില്ലുകൾ എന്നിവ പിടിച്ചെടുത്തു. ഇ വേ ബില്ലുകൾ ഇല്ലാതെയാണ് ട്രാൻസ്‌പോർട്ട് കമ്പനി ചരക്കുകൾ വിവിധയിടങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതോടെയാണ് ട്രാൻസ്‌പോർട്ട് കമ്പനിയുടമയുടെ വീട്ടിലും പരിശോധന നടത്തിയത്.
ചിപ്പാട്ടി സ്വദേശിയായ പീയുഷ് ജയ്ൻ സുഗന്ധ ദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഇന്ന് നിരവധി കമ്പനികൾക്കും, പെട്രോൾ പമ്പുകൾക്കും ഉടമയാണ് ഇയാൾ. ഈ വർഷം ആദ്യമായാണ് ജയ്ൻ സമാജ്‌വാദി പാർട്ടി പെർഫ്യൂം നിർമ്മാണം ആരംഭിച്ചത്.
Comments