ലക്‌നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കോൺഗ്രസ് തീവ്രവാദികളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.പൊതുതാൽപര്യമുള്ള പദ്ധതികൾ എല്ലാം എതിർക്കുന്നതാണ് കോൺഗ്രസിന്റെ ശീലമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.സമാജ് വാദി പാർട്ടി പാവപ്പെട്ടവർക്ക് വേണ്ടിയും യുവാക്കൾക്കുവേണ്ടിയും കർഷകർക്ക് വേണ്ടിയും ഇത് വരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദികളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസ് എങ്ങനെയാണ് രാജ്യത്തോട് പെരുമാറുന്നതെന്ന് അദ്ദേഹം ചോദിച്ചു.അധികാരത്തിലിരുന്നപ്പോൾ തീവ്രവാദികളെ പ്രചോദിപ്പിക്കുകയും അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ പൊതുജനക്ഷേമത്തിനുള്ള എല്ലാ പ്രവർത്തനങ്ങളെയും എതിർക്കുന്നതുമാണ് കോൺഗ്രസിന്റെ രീതിയെന്ന് യുപി മുഖ്യമന്ത്രി തുറന്നടിച്ചു.
നല്ല സർക്കാർ വരുമ്പോൾ നല്ല പദ്ധതികളും വരും.സമാജ് വാദി പാർട്ടിയും ബഹുജൻ പാർട്ടിയുമാണ് ഭരിച്ചിരുന്നുവെങ്കിൽ പൊതുഖജനാവിലെ പണം മുഴുവൻ എത്രയും വേഗം രാഷ്‌ട്രീയ നേതാക്കളുടെ വീട്ടിലെത്തുമായിരുന്നു.സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ഉറപ്പാക്കിയതാണ് ബിജെപിയുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശ് സർക്കാർ കൊറോണ സാഹചര്യം കൈകാര്യം ചെയ്തതിനെ രാജ്യവും ലോകവും പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സൗജന്യ കൊറോണ പരിശോധനയും എല്ലാവർക്കും സൗജന്യവാക്‌സിനും നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments