ന്യൂഡൽഹി : രാജ്യത്തെ ഭീതിയിലാഴ്‌ത്തി ഡൽഹിയിൽ കൊറോണയുടെ മൂന്നാം തരംഗം. ആരോഗ്യമന്ത്രി സത്യേന്ദർ ജയ്ൻ ആണ് ഇക്കാര്യം ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ ഡൽഹിയിലെ പ്രതിദിന രോഗികൾ 10,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിനം പ്രതി 300 മുതൽ 400 വരെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയക്കുന്നുണ്ട്. എല്ലാ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുക പ്രയാസകരമാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനയുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 90,000 സാമ്പിളുകൾ പരിശോധിച്ചുവെന്നും സത്യേന്ദർ ജയ്ൻ വ്യക്തമാക്കി.
രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികളും സർക്കാർ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാർ റൂമുകൾ തുറന്നു. ജില്ലാ ആശുപത്രികളിലും, പ്രഥമിക ആരോഗ്യകേന്ദ്രങ്ങളിലും കൂടുതൽ കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെയാണ് നിയന്ത്രണങ്ങൾ. അനാവശ്യമായ ആൾക്കൂട്ടങ്ങളോ കൂടിച്ചേരലുകൾക്കോ അനുമതിയില്ല.
Comments