ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന വിമാനങ്ങളും, കപ്പലുകളും നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രത്യേക സ്ഥലത്തുവെച്ച് പൊടുന്നനെ അപ്രത്യക്ഷമാകുന്നു. ഇങ്ങിനെ അപ്രത്യക്ഷപ്പെടുന്നവയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാകുന്നു. വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നു. ബെർമുഡ ട്രയാഗിംൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത് ഇങ്ങിനെയാണ്. എന്നാൽ എന്താണ് ഈ തിരോധാനത്തിന് കാരണം എന്നത് ഇപ്പോഴും കണ്ടുപിടിക്കാൻ കഴിയാത്ത സമസ്യയായി തന്നെ തുടരുന്നു.
വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മേഖലയാണ് ബെർമുഡ ട്രയാംഗിൾ. ഇവിടെയെത്തുന്ന എന്തും പിന്നീട് പുറം ലോകം കാണാത്തതുകൊണ്ടുതന്നെ ഡെവിൾസ് ട്രയാംഗിൾ എന്നും ബെർമുട ട്രയാംഗിളിന് പേരുണ്ട്. ദുരൂഹത കൊണ്ടുതന്നെ ബെർമുഡ ട്രയാംഗിൾ നിരവധി പുസ്തകങ്ങിലും ,സിനിമകളിലും ഡോക്യൂമെന്ററികളിലുമെല്ലാം മുഖ്യവിഷയമായി ഇടം പിടിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.
ബർമുഡ ട്രയാംഗിളിന്റെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ലെങ്കിലും നിലനിൽക്കുന്ന നിരവധി വാദങ്ങൾ ഉണ്ട്. ഇവിടെയെത്തുന്ന മനുഷ്യരെ അന്യഗ്രഹ ജീവികൾ പഠനത്തിനായി കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് ഒരു വാദം. അതല്ല അറ്റ്‌ലാന്റിസ് ഭൂഖണ്ഡത്തിന്റെ സ്വാധീനം നഷ്ടമായതാണ് ഇതിന് കാരണം എന്നും പറയുന്നു. തെളിവുകൾ ഇല്ലെങ്കിലും സമുദ്രത്തിലെ എക്കൽ മണ്ണിൽ നിന്നും പുറത്തുവരുന്ന മീഥേൻ ഗ്യാസ് ആണ് ഇതിന് കാരണം എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. എന്നാൽ പ്രദേശത്തുകൂടി കടന്നുപോകുന്ന ചുഴലിക്കാറ്റാണ് ഈ പ്രതിഭാ സത്തിന് കാരണമെന്ന വാദം ഉയർത്തി പരിസ്ഥിതി ഗവേഷകർ ഈ വാദത്തെ പ്രതിരോധിക്കുന്നു. പ്രദേശത്തെ കാന്തിക വലയമാണ് ഇതിന് ഈ പൊടുന്നനെയുള്ള കാണാതാകലിന് കാരണമെന്നാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം.
1945 ലാണ് ബെർമൂഡ ട്രയാംഗിളിലേക്ക് ലോകം ശ്രദ്ധപതിപ്പിക്കാൻ ആരംഭിച്ചത്. ദൈനംദിന പരിശീലനത്തിനിടെ ഇതുവഴി പറന്ന അഞ്ച് വിമാനങ്ങളും 14 ഉദ്യോഗസ്ഥരും അപ്രത്യക്ഷകാമുന്നു. ഇതോടെയായിരുന്നു ബെർമുഡ ട്രയാംഗിളിന്റെ നിഗൂഢതയെക്കുറിച്ച് ലോകം സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ വെള്ള നിറത്തിലുളള വെള്ളത്തിലേക്ക് പ്രവേശിക്കുന്നു.എന്നാൽ ഇവിടെ ഒന്നു കാണുന്നില്ല. എവിടെയാണെന്ന് അറിയുന്നില്ല. വെള്ളത്തിന് വെള്ള നിറമല്ല,പച്ചയാണ് എന്ന ലഫ്റ്റനൻഫ് ചാൾസ് ടെയിലറുടെ ശബ്ദ ശലകം മാത്രമായിരുന്നു അപകടത്തിന് മുൻപ് മറ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലാവസ്ഥയാണ് വിമാനങ്ങളുടെ തിരോധാനത്തിന് കാരണം എന്ന നിഗമനത്തിലേക്ക് ഉദ്യോഗസ്ഥർ എത്തി.
കാലാവസ്ഥ പ്രതികൂലമാകുന്നതോടെ മുന്നിലേക്കുള്ള വഴി കാണാതാകുന്നു. ഇതോടെ പൈലറ്റ് തെറ്റായ ദിശയിലേക്ക് വിമാനം തിരിച്ചുവിടുന്നു. ഇതോടെ അപകടം സംഭവിക്കുന്നു എന്നതായിരുന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെള്ളത്തിൽ പതിച്ച് 45 സെക്കന്റുകൾക്കുള്ളിൽ വിമാനങ്ങൾ ആഴക്കടലിലേക്ക് പോകുന്നതിനാലാണ് അവശിഷ്ടങ്ങൾ ലഭിക്കാത്തതെന്നും അവർ വിധിയെഴുതി.
1945 നും 1980 നും ഇടയിലായി ചെറുതും വലുതുമായ നിരവധി വിമാനങ്ങളാണ് അപ്രത്യക്ഷമായത്. പല രാജ്യങ്ങളുടെയും വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 2014 ൽ കാണാതായ മലേഷ്യൻ വിമാനമായ എംഎച്ച് 370 ന്റെ അവശിഷ്ടങ്ങൾഉൾപ്പെടെ ചിലതിന്റേത് മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇതുവരെ 8000 ജീവനുകളാണ് ബെർമുഡ ട്രയാംഗിൾ എടുത്തിട്ടുള്ളത്.
അമാനുഷിക ശക്തികളുടെ വിളയാട്ടമാണ് തിരോധാനങ്ങൾക്ക് കാരണമെന്ന വിശ്വാസമാണ് ബെർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ വേറുപ്പിച്ചിരിക്കുന്നത്. എന്നാൽ ശാസ്ത്ര ലോകം ഇത് പാടെ തള്ളിക്കളയുന്നു. എന്തിനും ഉത്തരമുള്ള ശാസ്ത്ര ലോകത്തിന് ബെർമുട ട്രയാംഗിളും ഇവിടുത്തെ തിരോധാനങ്ങളും ഇപ്പോഴും ചോദ്യ ചിഹ്നമാണ് .
Comments